Monday, July 26, 2021

പുത്തൻ ലാൻഡ്ക്രൂസർ മറിച്ചുവിൽക്കരുതെന്ന് ഉടമകളോട് ടൊയോട്ട, ഇതാണ് കാരണം

അധോലോക നായകന്മാർ മുതൽ സിനിമാതാരങ്ങൾ വരെ, സ്പോർട്സ് ഹീറോകൾ മുതൽ ബിസിനസ് ടൈക്കൂണുകൾവരെ, ലോകത്ത് ലാൻഡ്ക്രൂസർ എന്ന പേരിന് ആരാധകർ ഏറെയാണ്. കൊളംബിയൻ അധോലോക രാജാവ് പാബ്ലോ എസ്കോബാറിെൻറ ഗ്യാരേജിൽ ഏറ്റവുംകൂടുതൽ ഉണ്ടായിരുന്നത് ലാൻക്രൂസറുകളായിരുന്നു. സഹാറയുടെ ഒാരങ്ങളിൽ കിടക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും മഞ്ഞുമൂടിയ അലാസ്കയിലും ഒരുപോലെ ജനപ്രിയമായ വാഹനമാണിത്. അടുത്തിടെയാണ് പുതിയ ലാൻഡ്ക്രൂസർ ടൊയോട്ട വിപണിയിലെത്തിച്ചത്.

പുറത്തുവരുന്ന വാർത്തകളനുസരിച്ച് ജപ്പാനിൽ ലാൻഡ്ക്രൂസർ വാങ്ങുന്നവർക്ക് പ്രത്യേക നിബന്ധന ഏർപ്പെടുത്തിയിരിക്കുകയാണ് ടൊയോട്ട. ഒരു വർഷത്തേക്ക് വാഹനം മറിച്ചുവിൽക്കരുതെന്നാണ് വാങ്ങാൻ വരുന്നവരോട് കമ്പനി പറയുന്നത്. നിലവിൽ ലോകത്തെ ചുരുക്കം വിപണികളിലാണ് ലാൻഡ്ക്രൂസർ വിൽപ്പനക്കെത്തിയിരിക്കുന്നത്. അതിനാൽതന്നെ ലോകമെമ്പാടുമുള്ള ആവശ്യക്കാർ വാഹനത്തിനായി കാത്തിരിക്കുകയാണ്. ജപ്പാനിൽ നിന്ന് കൂടുതൽ എണ്ണം വാഹനം വാങ്ങി ഉയർന്ന വിലക്ക് മറിച്ചുവിൽക്കുന്നത് പതിവാണ്. ഇത് തടയാനും യഥാർഥ ആവശ്യക്കാർക്കുമാത്രം വാഹനം എത്തിക്കാനുമാണ് ടൊയോട്ട പുതിയ നിബന്ധനവച്ചിരിക്കുന്നത്. പുതിയ 2022 എൽസി 300 ലാൻഡ് ക്രൂസറിന് ജപ്പാനിൽ ആയിരക്കണക്കിന് ബുക്കിങ്ങുകളാണ് ലഭിക്കുന്നത്.

ലോക്കൽ റിപ്പോർട്ടുകൾ പറയുന്നത്

ടൊയോട്ട ലാൻഡ് ക്രൂയിസർ ഉപഭോക്താക്കളെ പുതിയ കരാർ ഒപ്പിടാൻ പ്രേരിപ്പിക്കുന്നതായി ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാങ്ങി ഒരു വർഷത്തിനുള്ളിൽ വാഹനം വീണ്ടും വിൽക്കുന്നതിൽ തടയുന്നതാണ് കരാർ. വാഹനം സ്വന്തമായി ഓടിക്കാൻ ആഗ്രഹിക്കുന്ന 'യഥാർത്ഥ' ഉപയോക്താക്കൾ മാത്രമേ വാങ്ങാവൂ എന്നാണ് ടൊയോട്ട പറയുന്നത്. കരാറിൽ ഒപ്പുവെച്ചശേഷവും വാഹനം വീണ്ടും വിൽക്കുന്ന ഉപഭോക്താക്കളെ നിർദിഷ്ട സമയത്തേക്ക് മറ്റൊരു ടൊയോട്ട വാങ്ങുന്നതിൽ നിന്ന് വിലക്കാനും നീക്കമുണ്ട്. വാഹനം വാങ്ങുമ്പോൾ ഇത്തരത്തിലുള്ള നിബന്ധനകൾ പതിവില്ലെങ്കിലും ലാൻഡ്ക്രൂസറിനായി അതും പാലിക്കാനാണ് ആരാധകരുടെ തീരുമാനം.

14 വർഷം നീണ്ട ഇടവേളക്കുശേഷമാണ് ലാൻഡ് ക്രൂസർ ടൊയോട്ട പുനരവതരിപ്പിക്കുന്നത്. ലാൻഡ് ക്രൂസർ എൽസി 300 ആണ് രണ്ട് തലമുറകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഇടവേളക്കുശേഷം നിരത്തിലെത്തിയത്. ലാൻഡ് ക്രൂസർ എന്ന െഎതിഹാസിക ഉത്പന്നം പിറന്നിട്ട് 70 വർഷങ്ങൾ തികയുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അതുകൊണ്ടുതന്നെ ജപ്പാൻ ഉൾപ്പടെയുള്ള തിരഞ്ഞെടുത്ത വിപണികളിൽ ആനിവേഴ്സറി പതിപ്പും ലാൻഡ് ക്രൂസറിനായി ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

മാറ്റങ്ങൾ

2007 ൽ അരങ്ങേറ്റം കുറിച്ച 200 സീരീസിെൻറ പിൻഗാമിയാണ് പുതിയ ലാൻഡ് ക്രൂയിസർ എൽ‌സി 300 വരുന്നത്. പുതിയ ലാൻഡ് ക്രൂസറിനെ പൂർണ്ണമായും പുനർ‌രൂപകൽപ്പന ചെയ്തിട്ടുണ്ട്. എല്ലാ ബോഡി പാനലുകളും മാറിയിട്ടുണ്ടെന്നാണ് ടൊയോട്ടയുടെ അവകാശവാദം. എന്നാൽ രൂപത്തിൽ എൽ‌സി 200 എന്ന പഴയ മോഡലിൽ നിന്ന് വിപ്ലവകരമായ മാറ്റമൊന്നും എൽസി 300 കാണിക്കുന്നില്ല. ഹെഡ്‌ലാമ്പുകൾ, വലിയ ഗ്രിൽ, ഗ്രില്ലിെൻറ അരികിൽ യു-ആകൃതിയിലുള്ള വെൻറ്, ബമ്പറിൽ താഴ്ന്നനിലയിൽ പിടിപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകൾ എന്നിവ ശ്രദ്ധേയമായ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. വശങ്ങളിൽ സവിശേഷതകളുള്ളതും ചതുരാകൃതിയിലുള്ളതുമായ വീൽ ആർച്ചുകളും പരിഷ്കരിച്ച വിൻഡോ ലൈനും ഉണ്ട്. പിൻഭാഗം കാര്യമായ കയറ്റിറക്കങ്ങളില്ലാതെയാണ് നിർമിച്ചിരിക്കുന്നത്.

എഞ്ചിൻ

എൽസി 300 ന് പുതിയ എഞ്ചിൻ, പവർട്രെയിൻ ഓപ്ഷനുകൾ ലഭിക്കും. പെട്രോൾ, ഡീസൽ എഞ്ചിനുകൾ വാഹനത്തിലുണ്ട്. 3.5 ലിറ്റർ, ട്വിൻ-ടർബോ വി 6 പെട്രോൾ, 409 എച്ച്പി കരുത്തും, 650 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഈ എഞ്ചിൻ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണചേർന്നിരിക്കുന്നു. 6.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് ടൊയോട്ടയുടെ അവകാശവാദം. മുമ്പത്തെ ജെൻ എസ്‌യുവിയിൽ ലഭ്യമായ 5.7 ലിറ്റർ വി 8 നെ ഈ യൂനിറ്റ് മാറ്റിസ്ഥാപിക്കുന്നു. കൂടാതെ, 3.3 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമുണ്ട്. 305 എച്ച്പി, 700 എൻഎം ടോർക്ക് എന്നിവ ഉത്പാദിപ്പിക്കാൻ പ്രാപ്തമായ എഞ്ചിനാണിത്.

പുതിയ വാഹനത്തിന് വിപുലമായ മൾട്ടി-ടെറൈൻ സെലക്ട് സിസ്റ്റം ഉണ്ട്. ഡീപ് സ്നോ, ഓട്ടോ മോഡുകൾ പ്രത്യേകതകളാണ്. മൾട്ടി-ടെറൈൻ മോണിറ്റർ സിസ്റ്റം അണ്ടർബോഡി ക്യാമറയും ഉൾക്കൊള്ളുന്നു. ത്ത് ഒരു പുതുക്കിയ ക്രാൾ നിയന്ത്രണ സംവിധാനം എസ്‌യുവിയുടെ വേഗത നിലനിർത്തുന്നു.

ഇൻറീരിയർ

ബീജ് നിറത്തിലുള്ള ലെതറിൽ പൊതിഞ്ഞ ഉൾവശം ആഡംബരം അനുഭവിപ്പിക്കുന്നതാണ്. സ്റ്റാൻഡേർഡ് 9.0 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സ്‌ക്രീൻ അല്ലെങ്കിൽ അതിലും വലിയ 12.3 ഇഞ്ച് ഓപ്‌ഷണൽ സ്ക്രീൻ എന്നിവ തെരഞ്ഞെടുക്കാം. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിങ്, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന വേരിയൻറുകളിൽ ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, എയർ അയനൈസർ, ഫിംഗർപ്രിൻറ് സംവിധാനം എന്നിവയ്‌ക്കൊപ്പം ഒരു പവർഡ് ടെയിൽഗേറ്റും ലഭ്യമാകും.

300 ജി‌ആർ സ്പോർട്ട്

പുതിയ ലാൻഡ് ക്രൂയിസർ എൽസി 300 ശ്രേണിയിൽ പുതിയൊരു മിഡ് റേഞ്ച് ജിആർ സ്പോർട് വേരിയൻറും ഉൾപ്പെടുത്തിയിട്ടുണ്ട്. അല്പം വ്യത്യസ്തമായ സ്റ്റൈലിംഗ്, ഉയരം കൂടിയ പ്രൊഫൈൽ ടയറുകളുള്ള ചെറിയ അലോയ് വീലുകൾ എന്നിവ ഇൗ മോഡലിെൻറ പ്രത്യേകടതകളാണ്. വാഹനത്തിെൻറ കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. ലാൻഡ് ക്രൂയിസർ എൽസി 300 ജിആർ സ്പോർട് ഓഫ്-റോഡ്-ഫോക്കസ്ഡ് സസ്പെൻഷൻ സജ്ജീകരണവുമായി വരുമെന്നാണ് സൂചന. ബി‌എസ് 6 എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതുവരെ ടൊയോട്ട മുമ്പത്തെ ജെൻ ലാൻഡ് ക്രൂയിസറായ എൽസി 200 ഇന്ത്യയിൽ വിൽക്കുകയായിരുന്നു. പുതിയ ലാൻഡ് ക്രൂസർ ഭാവിയിൽ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Credit :manzoor vatanapally 

Tuesday, July 6, 2021

27 വര്‍ഷത്തിനു ശേഷം ആമസോണിന് പുതിയ മേധാവി: ആരാണ് ആന്‍ഡി ജാസി?

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആമസോണിന്റെ മേധാവി എന്ന പദവിയില്‍ നിന്ന് കമ്പനിയുടെ സ്ഥാപകനായ ജെഫ് ബെസോസ് കഴിഞ്ഞ ദിവസാണ് സ്ഥാനമൊഴിഞ്ഞത്. പിന്നാലെ പുതിയ മേധാവി സ്ഥാനമേൽക്കുകയും ചെയ്തു. നേരത്തെ ആമസോണ്‍ വെബ് സര്‍വീസസിന്റെ (എഡബ്ല്യൂഎസ്) മേധാവിയായി പ്രവര്‍ത്തിച്ച ആന്‍ഡി ജാസിയാണ് ഇനി ആമസോണിനെ നയിക്കുക. ജൂലൈ 5നാണ് ജാസി സ്ഥാനമേറ്റത്. ഈ ദിവസത്തിനു കമ്പനിയുടെ ചരിത്രത്തില്‍ ഒരു പ്രത്യേകത കൂടിയുണ്ട്- 1994ല്‍ ഇതേ ദിവസമാണ് ബെസോസ് ആമസോണ്‍ സ്ഥാപിക്കുന്നത്.

അതായത് ഏകദേശം 30 വര്‍ഷത്തോളം സ്വന്തം കമ്പനിയുടെ തലപ്പത്തിരുന്ന്, ബില്ല്യന്‍ കണക്കിനു ഡോളര്‍ സ്വന്തമാക്കിയ ശേഷമാണ് ലോകത്തെ ഇന്നത്തെ ഏറ്റവും ധനികനായ ബെസോസ് സ്ഥാനമൊഴിയുന്നത്. ആ സ്ഥാനം അലങ്കരിക്കാനാണ് ആന്‍ഡി എത്തുന്നത്. ആമസോണിന്റെ കണ്‍സ്യൂമര്‍ വിഭാഗത്തിന്റെ മൊത്തം ചുമതല വഹിച്ചിരുന്ന ജെഫ് വില്‍ക്കെ ആയിരിക്കും ഈ പദവിയിലെത്തുക എന്നാണ് മുന്‍ വര്‍ഷങ്ങളില്‍ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍, താന്‍ വിരമിക്കുകയാണെന്ന് ജെഫ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതോടെ ആന്‍ഡിയുടെ ഊഴം വരികയായിരുന്നു.

∙ ആന്‍ഡിയെ പരിപൂര്‍ണ വിശ്വാസമെന്ന് ബെസോസ്

ഏകദേശം താന്‍ ആമസോണില്‍ ഉണ്ടായിരുന്നിടത്തോളം കാലം കൂടെയുണ്ടായിരുന്ന ആന്‍ഡി കമ്പനിക്കുള്ളില്‍ സുപരിചിതനാണെന്നും, അദ്ദേഹത്തെ ബിസിനസ് ഏല്‍പ്പിക്കുന്നതില്‍ തനിക്ക് സമ്പൂര്‍ണ വിശ്വാസമാണെന്നും ബെസോസ് പറഞ്ഞു. 1968 ല്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ സ്‌കാര്‍സ്‌ഡെയിലിലാണ് ആന്‍ഡി ജനിച്ചത്. അവിടെത്തന്നെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആൻഡി ഹാര്‍വര്‍ഡില്‍ നിന്ന് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഹാര്‍വര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയും സ്വന്തമാക്കിയ ശേഷമാണ് അദ്ദേഹം അങ്കത്തിനിറങ്ങുന്നത്. 1997ലാണ് ആന്‍ഡി ആമസോണില്‍ ചേരുന്നത്. 


jeff-besoz-andy

∙ എഡബ്ല്യൂഎസ് മേധാവി ഇനി ആമസോണ്‍ മേധാവി

കമ്പനിയിൽ മര്‍ക്കറ്റിങ് മാനേജര്‍ മുതലുള്ള വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട് ആൻഡി. ആമസോണില്‍ ചേരുമ്പോള്‍ തന്റെ ജോലിയെന്തായിരിക്കുമെന്നോ ഏതു പദവിയിലിരിക്കുമെന്നോ ഒന്നും ഒരു നിശ്ചയവുമില്ലായിരുന്നു എന്ന് അദ്ദേഹം ഹാര്‍വര്‍ഡ് ബിസിനസ് സ്‌കൂളിന്റെ പോഡ്കാസ്റ്റില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പറഞ്ഞിരുന്നു. എന്നാല്‍, ആമസോണില്‍ ഐടി മേഖലയെ ലക്ഷ്യമിട്ട് ആമസോണ്‍ വെബ് സര്‍വീസസ് തുടങ്ങിയത് ആന്‍ഡിയാണ്. അത് 2003ല്‍ ആയിരുന്നു. ചെറിയൊരു ടീമുമായി തുടങ്ങിയ എഡബ്ല്യൂഎസ് ഇന്ന് ലോകത്തെ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനവുമാണ്. എഡബ്ല്യൂഎസ് 2006 ല്‍ വീണ്ടും ലോഞ്ച് ചെയ്യുകയും, ആന്‍ഡി അതിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി നിയമിതനാകുകയുമായിരുന്നു. തുടര്‍ന്ന് പത്തു വര്‍ഷത്തിനു ശേഷം എഡബ്ല്യൂഎസിന്റെ സിഇഒ ആയി അദ്ദേഹം നിയമിതനായി. ഇപ്പോള്‍ എഡബ്ല്യൂഎസ് പ്രതിവര്‍ഷം 4000 കോടി ഡോളർ വരുമാനമുണ്ടാക്കുന്നു. ഇതാകട്ടെ മൊത്തം ആമസോണ്‍ കമ്പനിയുടെ ലാഭത്തിന്റെ 60 ശതമാനത്തിലേറെ വരുമെന്ന് മെയില്‍ ഓണ്‍ലൈന്‍ പറയുന്നു. എന്നാല്‍ ആമസോണിന്റെ മൊത്തം വില്‍പനയുടെ 13 ശതമാനം മാത്രമാണ് എഡബ്ല്യൂഎസ് നടത്തുന്നത്. 

∙ ട്രംപിന്റെ പാര്‍ലെറിനെ പിഴുതെറിഞ്ഞതും ആൻഡി

ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടാതെ അടുത്തിടെ ആന്‍ഡി നടത്തിയ മറ്റൊരു നീക്കവും ശ്രദ്ധേയമായിരുന്നു. പാര്‍ലെര്‍ (Parler) എന്ന സമൂഹ മാധ്യമ ആപ്പിനെ എഡബ്ല്യൂഎസില്‍ നിന്നു പിഴുതുകളഞ്ഞതായിരുന്നു അത്. എഡബ്ല്യൂഎസ് അഥിധേയത്വം വഹിച്ചിരുന്ന ഈ മൈക്രോബ്ലാഗിങ് ആപ്പ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികളുടെ വിഹാരകേന്ദ്രമായിരുന്നു. ഇതിലൂടെ പ്രചാരം നേടുന്ന ഉള്ളടക്കം നിയന്ത്രിക്കപ്പെടുന്നില്ല എന്നതായിരുന്നു ഇതിനെതിരെ തിരിയാന്‍ ആന്‍ഡിയെ പ്രേരിപ്പിച്ചത്. ഗൂഢാലോചനാ വാദക്കാരും വലതുപക്ഷ വാദക്കാരും പാര്‍ലെറില്‍ അഴിഞ്ഞാടുകയായിരുന്നു. അക്രമം പ്രോത്സാഹിപ്പിക്കുന്ന, വിദ്വേഷക ഭാഷണം പ്രചിരിപ്പിക്കുന്ന, ഗൂഢാലോചനാ വാദങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്ന ഈ വെബ് സേവനം ഇല്ലാതാക്കുക വഴി കരുത്തന്‍ ഇടപെടലാണ് ആന്‍ഡി നടത്തിയതെന്നു വാദിക്കുന്നവരും ഉണ്ട്.


amazon

∙ ആന്‍ഡിയുടെ ദി ചോപ്

ആന്‍ഡി കമ്പനിക്കുള്ളില്‍ നടത്തുന്ന മീറ്റിങ്ങുകളുടെ ഇരട്ടപ്പേരാണ് ദി ചോപ്പ്. അദ്ദേഹം കോളജ് പഠന കാലത്തു വായിച്ച ചാര്‍ട്ടര്‍ഹൗസ് ഓഫ് പാര്‍മ (Charterhouse of Parma) എന്ന പുസ്തകമാണ് ഈ ആശയത്തിനു പിന്നില്‍. പുതിയ ആശയങ്ങള്‍ക്കും മറ്റുമായി ആന്‍ഡി വിളിച്ചു ചേര്‍ക്കുന്ന മീറ്റിങ്ങുകളെയാണ് ദി ചോപ് എന്നു വിളിക്കുന്നത്. ചോപ്പ് എന്നു പറഞ്ഞാല്‍ വെട്ടിമുറിക്കുക, കൊത്തി നുറുക്കുക എന്നൊക്കെയാണ് അര്‍ഥം. ആന്‍ഡിയുടെ മീറ്റിങ്ങുകളില്‍ കടുത്ത തീരുമാനങ്ങള്‍ എടുത്തിരുന്നു. അത്തരത്തിലൊരു മീറ്റിങ്ങിലാണ് ട്രംപ് അനുയായികളുടെ പാര്‍ലെര്‍ പരിപാടി അവസാനിപ്പിച്ചത്. നേരത്തെ ദി ചോപ്പ് എന്നത് ആന്‍ഡിയുടെ കോണ്‍ഫറന്‍സ് റൂമിനു നല്‍കിവന്ന പേരാണെങ്കില്‍ ഇന്നത് അദ്ദേഹം വിളിച്ചു ചേര്‍ക്കുന്ന സുപ്രധാന പ്ലാനിങ് മീറ്റിങ്ങുകളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രയോഗമായി തീര്‍ന്നിരിക്കുന്നു. എഡബ്ല്യൂഎസിന്റെ ഒരുമുന്‍ സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ദി ചോപ്പിനു പോകുമ്പോള്‍ നല്ല തയാറെടുപ്പു വേണമെന്നാണ്. അദ്ദേഹത്തിന് തന്റെ ടീമിനെ പരിപൂര്‍ണ വിശ്വാസമാണ്. എന്നാല്‍, മീറ്റിങ്ങിനെത്തുമ്പോള്‍ കാര്യമായ മുന്നൊരുക്കം തന്നെ നടത്തിയിരിക്കണമെന്ന് അദ്ദേഹം പറയുന്നു. നൂറു മൈല്‍ അകലെനിന്ന് ഒരു തുള്ളി രക്തം മണത്തറിയാവുന്നു സ്രാവിനെ പോലെയാണ് ആന്‍ഡി എന്നാണ് മുന്‍ സഹപ്രവര്‍ത്തകന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

∙ ഇഷ്ടം തോന്നിക്കുന്ന പ്രകൃതം

ആന്‍ഡിക്കൊപ്പം ജോലിയെടുത്തവരെല്ലാം പറയുന്നത് അദ്ദേഹത്തിന്റേത് ഇഷ്ടം തോന്നിക്കുന്ന പ്രകൃതമാണ് എന്നാണ്. അതേസമയം, ജോലിക്കാര്യങ്ങളില്‍ കര്‍ക്കശക്കാരനും, വിട്ടുവീഴ്ചയില്ലാത്തവനുമാണ്. നിങ്ങള്‍ക്കു കാണാന്‍ സാധിക്കുന്ന ഏറ്റവും വിനീതനായ കമ്പനി മേധാവിയായിരിക്കും ആന്‍ഡിയെന്നാണ് മറ്റൊരു മുന്‍ ജോലിക്കാരന്‍ പറഞ്ഞത്. എന്നാല്‍, മണ്ടത്തരവുമായി എത്തുന്നവരെ അദ്ദേഹം വച്ചുപൊറുപ്പിക്കില്ലെന്നും മുന്‍ എഡബ്ല്യൂഎസ് ഡയറക്ടറായ സ്‌കോട്ട് ചാന്‍സലര്‍ പറയുന്നു. ദി ചോപ്പിന് എത്തുന്നവര്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നില്ലെങ്കില്‍ പെട്ടെന്നൊന്നും രണ്ടാമതൊരു അവസരം പ്രതീക്ഷിക്കേണ്ടന്നാണ് അദ്ദേഹം പറയുന്നത്.

∙ ഭാര്യ ഫാഷന്‍ ഡിസൈനര്‍

1997ലാണ് ആന്‍ഡി വിവാഹിതനാകുന്നത്. ഭാര്യ എലന റൊഷല്‍ കാപ്ലാന്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്. അവര്‍ സിയാറ്റലില്‍, ക്യാപ്പിറ്റല്‍ ഹില്ലിനടുത്ത പ്രദേശത്തായി 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടില്‍ താമസിക്കുന്നു. ഈ വീട് അവര്‍ 2009 ല്‍ 3.15 ദശലക്ഷം ഡോളറിന് സ്വന്തമാക്കിയതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബെസോസിന്റെ കലിഫോര്‍ണിയയിലെ സാന്റാ മോണിക്കയിലുള്ള ബെവര്‍ലി ഹില്‍സ് വീടിനടുത്തും ആന്‍ഡിക്ക് മറ്റൊരു വീടുണ്ട്. ഇത് 5,500-ചതുരശ്ര അടി വരും. ബെസോസിന്റെ വീടിന് 165 ദശലക്ഷം ഡോളറാണ് വിലയെങ്കില്‍ ആന്‍ഡി 2020ല്‍ വാങ്ങിയ വീടിന് 6.7 ദശലക്ഷം ഡോളറാണ് വില നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

∙ ആസ്തി 377 ദശലക്ഷം ഡോളർ, കായിക പ്രേമി

2020 നവംബറില്‍ പുറത്തുവന്ന കണക്കു പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 377 ദശലക്ഷം ഡോളറാണ്. താനൊരു വലിയ കായിക,സിനിമാ,സംഗീത പ്രേമിയാണെന്നാണ് അദ്ദേഹം ട്വിറ്റര്‍ ബയോയില്‍ കുറിച്ചിരിക്കുന്നത്. സിയാറ്റില്‍ ക്രാക്കന്‍ ഹോക്കി ടീമില്‍ ചെറിയ നിക്ഷേപവും നടത്തിയിട്ടുണ്ട്. അതിവിസ്തൃതമായ ആമസോണ്‍ ബിസിനസ് മഹാസാമ്രാജ്യത്തിന്റെ അധിപനായി കഴിഞ്ഞും തനിക്ക് കായിക മത്സരങ്ങള്‍ ആസ്വദിക്കാനും മറ്റുമുള്ള സമയം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആന്‍ഡി.

Credit: manzoor vatanapally

Monday, July 5, 2021

ഒരേ ഒരു ചോദ്യം, തന്റെ വിജയ രഹസ്യം വെളിപ്പെടുത്തി പിച്ചൈ; ഇകൊമേഴ്‌സ് നിയമങ്ങള്‍ക്കെതിരെ ടാറ്റയും


ഇന്ന് ലോകത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനത്തിരിക്കുന്ന, കൂടുതൽ പ്രതിഫലം വാങ്ങുന്ന വ്യക്തികളിലൊരാളാണ് ഗൂഗിളിന്റെയും ആല്‍ഫബറ്റിന്റെയും മേധാവിയായ സുന്ദര്‍ പിച്ചൈ. ലോകമെമ്പാടുമുള്ള നൂറുകണക്കിന് കോടി ജനങ്ങൾ കണ്ണുമടച്ചു വിശ്വസിക്കുന്ന പ്രൊഡക്ടുകളാണ് അദ്ദേഹം നിയന്ത്രിക്കുന്നത്. ഈ പ്രൊഡക്ടുകളാകട്ടെ അനുദിനമെന്ന വണ്ണം പുതുമകള്‍ കൊണ്ടുവരികയും ചെയ്യുന്നു. ഇതിന്റെയൊക്കെ മേല്‍നോട്ടം വഹിക്കുക, അവയ്‌ക്കൊപ്പം സ്വയം നിവീകരിച്ചുകൊണ്ടിരിക്കുക തുടങ്ങിയ കാര്യങ്ങളൊന്നും സാധാരണക്കാര്‍ക്ക് ചെയ്യാന്‍ അത്ര എളുപ്പമുള്ള കാര്യങ്ങളല്ല. പിച്ചൈയുടെ ഉത്തരവാദിത്വങ്ങള്‍ അനവധിയാണ്. അദ്ദേഹത്തെ അദ്ദേഹമാക്കി മാറ്റുന്ന രഹസ്യച്ചേരുവകള്‍ എന്തെല്ലാമാണ്? അത്തരമൊരു വെളിപ്പെടുത്തലാണ് ഇങ്ക്.കോമിന്റെ ജസ്റ്റിന്‍ബാരിസ്‌മോയുമായുള്ള അഭിമുഖത്തില്‍ പിച്ചൈ നടത്തിയത്.

തന്നോട് തന്നെ ആവര്‍ത്തിച്ചു ചോദിച്ചുപോരുന്ന ചോദ്യം താന്‍ പഠിച്ചെടുത്തത് ഗുരുക്കന്മാരില്‍ ഒരാളായ ബില്‍ ക്യാംപ്ബലില്‍ നിന്നാണെന്ന് പിച്ചൈ പറയുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ഫുട്‌ബോള്‍ കോച്ചും, പിന്നീട് ബിസിനസ് കോച്ചുമായിരുന്നു അദ്ദേഹം. തങ്ങള്‍ കണ്ടുമുട്ടിയപ്പോഴൊക്കെ ബില്‍ തന്നോട് ഒരു ചോദ്യം ചോദിക്കുമായിരുന്നു എന്നാണ് പിച്ചൈ പറഞ്ഞത്. 'താങ്കള്‍ ബന്ധങ്ങള്‍ വിച്ഛേദിക്കുന്നുണ്ടോ? ഈ ആഴ്ച എന്തു ബന്ധമാണ് വിച്ഛേദിച്ചത്?' ബിസിനസിന്റെ സന്ദര്‍ഭം പരിഗണിച്ചാല്‍ എന്തുമാത്രം മുന്നേറാനായി എന്നായിരുന്നു അദ്ദേഹം ചോദിച്ചുവന്നത്. സഹപ്രവര്‍ത്തകര്‍ക്കുണ്ടായ എന്തെല്ലാം സ്തംഭനാവസ്ഥയാണ് പൊട്ടിച്ചുകളഞ്ഞത്, എന്നൊക്കെയാണ് ആ ചോദ്യത്തിലുള്ളത്.

കമ്പനിയിലെ മീറ്റിങ്ങുകളില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് ഗുണകരമായ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിലും ഉണ്ട് ഒരു പിച്ചൈ ടച്ച്. സംഭാഷണങ്ങളില്‍ പൂര്‍ണമായി മുഴുകാന്‍ ആയിരിക്കും അദ്ദേഹം അവരെ പ്രേരിപ്പിക്കുക. വെര്‍ച്വല്‍ മീറ്റിങ്ങുകളല്ലെങ്കില്‍ മേശയ്ക്കു ചുറ്റുംനടന്ന്, ഓരോരുത്തരുടെയും അടുത്തു നിന്ന്, അഭിപ്രായങ്ങള്‍ ആരായുന്ന രീതിയാണ് പിച്ചൈയുടേത്. അന്തര്‍മുഖരുടെ വരെ അഭിപ്രായങ്ങളും, വീക്ഷണകോണുകളും പുറത്തുകൊണ്ടുവരാന്‍ ആദ്ദേഹത്തിനു സാധിച്ചിരുന്നു. പിച്ചൈയെ പോലെ നല്ല ലീഡര്‍ ആകണമെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്യണം എന്നാണ് ബില്‍ പറയുന്നത്: അവയില്‍ പ്രധാനപ്പെട്ടത്, 'എന്തു ബന്ധങ്ങളാണ് ഈ ആഴ്ച വിച്ഛേദിച്ചത്?' എന്ന ചോദ്യമാണ്.

ഇതിനു ശേഷം ഈ മൂന്നു കാര്യങ്ങളിലും ശ്രദ്ധിക്കണമെന്നാണ് ബില്‍ നല്‍കുന്ന ഉപദേശം: ആരെയെല്ലാമാണ് സന്തോഷിപ്പിക്കേണ്ടത് എന്നിതന്റെ ഒരു പട്ടിക തയാറാക്കുക. പുരോഗതി ലക്ഷ്യമിടുക, പൂര്‍ണതയ്ക്കായി ശ്രമിക്കേണ്ട. വിഗഹവീക്ഷണം ശീലിക്കുക.

∙ പുതിയ ഇകൊമേഴ്‌സ് നിയമങ്ങള്‍ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ടാറ്റയും 

ഇന്ത്യ അണിയറയില്‍ തയാറാക്കുന്ന പുതിയ ഇകൊമേഴ്‌സ് നിയമങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ ടാറ്റാ ഗ്രൂപ്പും മുന്നറിയിപ്പു നല്‍കി. ആമസോണും ഇക്കാര്യം അറിയിച്ചു. രാജ്യത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന 'ഇന്‍വെസ്റ്റ് ഇന്ത്യ'യുടെ മീറ്റിങ്ങിലാണ് ഇരു കമ്പനികളും തങ്ങളുടെ ആശങ്ക രേഖപ്പെടുത്തിയത്. കൊണ്ടുവരാന്‍ ശ്രമിക്കുന്ന പല നിയമങ്ങളും വ്യക്തമായി നിര്‍വചിക്കാത്തത് ഒരു പ്രശ്‌നമാണ്, നിര്‍ദേശങ്ങള്‍ വയ്ക്കാനുള്ള അവസാന തിയതി ജൂലൈ 6 ആണ് എന്നതും ശരിയാണോ എന്നും അവര്‍ ചോദിക്കുന്നു. തിയതി നീട്ടിവയ്ക്കണം എന്നാണ് മിക്കവരും ആവശ്യപ്പെട്ടിരിക്കുന്നത്.

കടുത്ത നിയമങ്ങളാണ് ജൂണ്‍ 21ന് പുറത്തിറക്കിയിരിക്കുന്ന കരട് രേഖകളിലുള്ളത്. ഇത് ഉപയോക്താക്കളുടെ സംരക്ഷണത്തിനാണ് എന്നാണ് സർക്കാർ പറയുന്നതെങ്കിലും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇവയെക്കുറിച്ച് ആശങ്കയുണ്ട്. ഫ്‌ളാഷ് സെയിലുകളുടെ എണ്ണം നിയന്ത്രിക്കണമെന്നും, തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ പാടില്ലെന്നും, പരാതികള്‍ പരിഹരിക്കാനായി സംവിധാനം വേണമെന്നുമാണ് നിര്‍ദേശങ്ങള്‍. ഇവയില്‍ പലതും പാലിക്കണമെങ്കില്‍ ആമസോണും, ഫ്‌ളിപ്കാര്‍ട്ടും ഇപ്പോള്‍ നടത്തിവരുന്ന രീതികളില്‍ മിക്കതും ഉടച്ചുവാര്‍ക്കേണ്ടിവരും. കൂടാതെ, ഇന്ത്യയില്‍ തന്നെയുള്ള വില്‍പനശാലകളായ ബിഗ്ബാസ്‌കറ്റ്, ജിയോമാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ പണം ചെലവിടേണ്ടതായി വരുമെന്നു പറയുന്നു. കോവിഡ്-19 ചെറുകിട വ്യാപാരികള്‍ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ആമസോണ്‍ പറയുന്നു. പുതിയ നിയമങ്ങള്‍ ആമസോണ്‍ വഴി വില്‍പന നടത്തുന്ന പല കച്ചവടക്കാരെയും ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഫ്‌ളിപ്കാര്‍ട്ടും ആമസോണും പോലെയുള്ള മാര്‍ക്കറ്റ് പ്ലെയ്‌സുകള്‍ നടത്തുന്നവര്‍ അവയിലൂടെ സ്വന്തമായി വ്യാപാരം നടത്തരുതെന്ന് പുതിയ നിയമങ്ങള്‍ പറയുന്നു. ഇത് ആമസോണിന് കടുത്ത തിരിച്ചടി നല്‍കുമെന്നും വാര്‍ത്തകളുണ്ട്. തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വില്‍പനക്കാരായ ക്ലൗഡ്‌ടെയില്‍, അപ്പാരിയോ എന്നീ സെല്ലര്‍മാരില്‍ ആമസോണ്‍ പരോക്ഷ നിക്ഷേപം നടത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

∙ ആഘാതം ടാറ്റയ്ക്കും

രാജ്യത്തെ 100 ബില്ല്യന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായ ടാറ്റയ്ക്കും പുതിയ നിയമങ്ങളുടെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അവര്‍ക്കു നിക്ഷേപമുള്ള കമ്പനിയായ സ്റ്റാര്‍ബക്‌സിന്റെ ഉല്‍പന്നങ്ങള്‍ ടാറ്റാ മാര്‍ക്കറ്റ്‌പ്ലെയ്‌സ് വെബ്‌സൈറ്റ്‌ വഴി വില്‍ക്കാന്‍ സാധിക്കാതെ വരുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, അതുമാത്രമായിരിക്കില്ല, ടാറ്റയുടെ പ്രൈവറ്റ് ബ്രാന്‍ഡുകള്‍ വഴിയുള്ള ഉല്‍പന്നങ്ങളും വിറ്റഴിക്കല്‍ വിഷമമായേക്കുമെന്നും കമ്പനി പറയുന്നു. അതേമയം, നിയമങ്ങളെല്ലാം ഉപയോക്താക്കളെ സംരക്ഷിക്കാനാണെന്നും, അത് മറ്റു രാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കടുത്തവയാണെന്നു തോന്നില്ലെന്നുമാണ് സർക്കാർനിലപാട്

Credit manzoor vatanapally

Friday, July 2, 2021

മുൻകിട ബാങ്കുകളും ക്രിപ്റ്റോകറൻസികളിലേക്കോ?

ക്രിപ്റ്റോകറൻസികളുടെ വ്യാപകമായ ആഗോള ഉപയോഗം ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും ഇവയെ വിനിമയ മാർഗമായി ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ട്. ബ്ലോക്ചെയിൻ  സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതിനാണ് ബാങ്കുകൾ താൽപര്യപ്പെടുന്നത്. ദശലക്ഷ കണക്കിന് ഡോളർ ആസ്തിയുള്ള തങ്ങളുടെ ഉപഭോക്താക്കളെ നഷ്ട്ടപെടുത്താതിരിക്കുന്നതിനാണ്, ബാങ്കുകൾ ഇങ്ങനെ ക്രിപ്റ്റോകറൻസിയിലേയ്ക്കു തിരിയുന്നത്. ഉപഭോക്താക്കളുടെ ഡിജിറ്റൽ വാലറ്റുകൾക്കായി സ്മാർട്ട് ടോക്കണുകളും മറ്റും ബാങ്കുകൾ നൽകുന്നുണ്ട്.

ജെ പി മോർഗൻ, ജെപിഎം കോയിൻ എന്ന പേരിൽ ബ്ലോക് ചെയിൻ  അടിസ്ഥാനമാക്കിയുള്ള ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നുണ്ട്. സിറ്റി ബാങ്ക് ഉപഭോക്താക്കളുടെ താല്പര്യം കണക്കിലെടുത്തു ക്രിപ്റ്റോ ഇടപാടുകൾ തുടങ്ങുവാൻ താല്പര്യപെടുന്നുണ്ട്. കുറഞ്ഞത് 2 മില്യൺ അമേരിക്കൻ ഡോളർആസ്തി തങ്ങളുടെ  ബാങ്കിലുള്ള ഉപഭോക്താക്കൾക്ക് മോർഗൻ സ്റ്റാൻലി ക്രിപ്റ്റോ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള സിഗ്നേച്ചർ ബാങ്ക് 2018 മുതൽ തന്നെ ബ്ലോക് ചെയിൻ അടിസ്ഥാനമാക്കിയുള്ള ക്രിപ്റ്റോ ഇടപാടുകൾ അനുവദിക്കുന്നുണ്ട്‌. സിങ്കപ്പൂർ ആസ്ഥാനമായ ഡി ബി സ് ബാങ്കും, ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്നുണ്ട്.സിൽവർ ഗേറ്റ് ക്യാപിറ്റൽ ബാങ്കും, ക്രിപ്റ്റോകറൻസി അധിഷ്ഠിതമായ ഒരു ഡിജിറ്റൽ പേയ്മെന്റ്റ് പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്.സിൽവർ ഗേറ്റ് എക്സ്ചേഞ്ച് നെറ്റ്‌വർക്ക് എന്നറിയപ്പെടുന്ന ഇത് പല ക്രിപ്റ്റോ സേവനങ്ങളും നൽകുന്നുണ്ട്.

Credit :manzoor vatanapally